Skip to main content

ഡയറ്റ് പ്രിന്‍സിപ്പല്‍ ഒരു തിരുഞ്ഞുനോട്ടം.....

അധ്യാപകരില്‍ നിന്നുള്ള പ്രചോദനത്തിലൂടെ അധ്യാപനത്തിലേക്ക് എത്തപ്പെട്ടവ്യക്തിയാണ് ഡോ. പി. ബാബുക്കുട്ടന്‍ സര്‍.
           ഇന്നത്തെക്കാലത്തെ അധ്യാപകരോടുള്ള കുട്ടികളുടെ സമീപനം തികച്ചും പരിതാപകരമാണ്. അധ്യാപകര്‍ക്കെതിരെ ഉറക്കെ സംസാരിക്കുകയും പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മള്‍ എന്നിരിക്കിലും ബാബുക്കുട്ടന്‍ സര്‍ കുട്ടികളെ അങ്ങേയറ്റം സ്നേഹിക്കുകയും ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത വ്യക്തിയാണ്.
           ഡോ. പി. ബാബുക്കുട്ടന്‍ സര്‍ 06.01.1963 തീയ്യതി ചടയമംഗലം എന്ന സ്ഥലത്ത് ജനിച്ചു. സാമ്പത്തികമായും സാമൂഹികമായും മോശമായ അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ജീവിച്ചത്,എന്നിരിക്കിലും വിദ്യാഭ്യാസം കുറവായിട്ടുകൂടി അച്ഛന്‍ മക്കളോടുള്ള കടമ നിര്‍വ്വഹിച്ചു. ഇഷ്ടമനുസരിച്ച് പഠിക്കുവാനും ഇഷ്ടമുള്ളത്ര ഉയരത്തില്‍ എത്തിപ്പെടുവാനും അച്ഛന്‍ വലിയ കൈത്താങ്ങ് തന്നെയാണ് കൊടുത്തത്. അതുകൊണ്ടാകാം 102-ാം വയസ്സിലും അദ്ദേഹത്തിന്റെ അച്ഛന്‍ സുഖസൗകര്യങ്ങളോടുകൂടി ഒപ്പം ജീവിക്കുന്നത്.
            അച്ഛനെ മരണം വരെ സംരക്ഷിക്കുക എന്ന കടമ നിര്‍വ്വഹിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യ ജോലി വേണ്ടെന്നുവെച്ച് ഒപ്പം നില്‍ക്കുന്നിടത്തോളം നന്മ മറ്റെന്താണ്.
ഡോ പി ബാബുക്കുട്ടന്‍ അവര്‍കളോട് ഇന്റര്‍വ്യൂവിന്റെ ഭാഗമായി ചിലചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി,

ഒരധ്യാപകന്‍ എന്ന നിലയില്‍ ഏറ്റവും അധികം സന്തോഷം തോന്നിയ നിമിഷം ഏതാണ് ?


‌ഞാന്‍ എം എ കഴിഞ്ഞ് അധ്യാപകന്‍ പഠിപ്പിക്കാന്‍ കയറിയത് 1988 ല്‍ മലപ്പുറത്തെ ഒരു പ്രൈമറി  സ്കൂളിലാണ്. ഞാന്‍ എന്നും ഒര്‍ക്കുന്നുണ്ട്. പി ജി കാര്‍ക്ക് ട്യൂഷന്‍ എടുത്ത് നടന്ന ഞാന്‍ ഒന്നാം ക്ലാസ്സിലെ അധ്യാപകനായി ചെന്ന ദിനം. എങ്ങനെയാണ് ആ പിഞ്ചുകുഞ്ഞുങ്ങളെ മനസ്സിലാവും വിധം പഠിപ്പിച്ചെടുക്കുകയെന്നത് വലിയൊരു ജോലിതന്നെയായിരുന്നു. എത്രയോതവണ ഓര്‍ക്കാതെ ഞാന്‍ അവരോട് 'സോറി' എന്ന വാക്ക് പറഞ്ഞിരിക്കുന്നു. ആ കുട്ടികള്‍ക്ക് ഇടക്കിടെ ഞാന്‍ ഇങ്ങനെ സോറി പറയുന്നതിന്റെ സാരം മനസ്സിലായിട്ടുകൂടി ഉണ്ടായില്ല ആ പ്രായത്തില്‍.


ജീവിതത്തിലെ വഴിത്തിരിവ് എന്തായിരുന്നു ?


എസ് എസ് എല്‍ സി വരെ ഞാന്‍ ഒരു ആവറേജ് സ്റ്റുഡന്റായിരുന്നു. ടി ടി സി തന്നെയാണ് ജീവിത്തിലെ ടേര്‍ണിംഗ് പോയിന്റ്. മനശ്ശാസ്ത്രം പഠിപ്പിക്കുന്ന എന്റെ അധ്യാപകന്‍ എന്നെ വല്ലാതെ സ്വാധീനിക്കുകയും ഒരധ്യാപകന്‍ ആവണം എന്ന ചിന്ത എന്റെയുള്ളില്‍ ഉറപ്പിക്കുകയും ചെയ്തു. ഒരിക്കലും എനിക്കദ്ദേഹത്തെ മറക്കാനാവില്ല. പിന്നീടങ്ങോട്ടാണ് ഞാനൊരുപാട് വളര്‍ന്നത്.

നേട്ടങ്ങള്‍ എന്തൊക്കെയാണ് ?
എം എ റാങ്ക് ഹോള്‍ഡറാണ്. കേരള യൂണിവേഴസിറ്റിയുടെ സെക്കന്റ് റാങ്ക്, ഞാന്‍ പറഞ്ഞല്ലോ എസ് എസ് എല്‍ സിക്ക് പഠിക്കുമ്പോള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല, ടി ടി സി ഒരു വഴിത്തിരിവ് തന്നെയായിരുന്നു.

ഡയറ്റ് ഇനി ഏത് നിലയിലാണ് പുരോഗമിക്കേണ്ടത്  ?‌


ഇപ്പോള്‍ ബി ആര്‍ സി ഉണ്ട്. ട്രൈനേഴ്സ് ഉണ്ട്. പക്ഷേ ഡയറ്റിന് നേരിട്ട് മികച്ച പരിശീലനം ചെയ്യാന്‍ കഴിയുന്നില്ല എന്നത് വലിയ പോരായ്മാണ്. ഈ പ്രശ്നം പരിഹരിക്കുകയാണെങ്കില്‍ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റം തന്നെ ഉണ്ടാകും. ഡയറ്റ് നേരിട്ട് പരിശീലനം നടത്തി മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുകയാണ് വേണ്ടത്.


അധ്യാപക മേഖലയില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടോ ?


വ്യക്തിപരമായി ‌ഉണ്ടായിട്ടില്ല. പൊതുവിദ്യാഭ്യാസം മോശമാണെന്ന പ്രചാരണം വിദ്യാഭ്യാസ രംഗത്ത് വലിയ പ്രശ്ങ്ങല്‍ സൃഷ്ടിച്ചു.


ഇന്നും മറക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍ ഉണ്ടോ


ഉണ്ട്.വര്‍ഷങ്ങള്‍ക്കു മുന്‍പ് സാമ്പത്തികമായി തകര്‍ന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരുപാട് ബുദ്ധിമുട്ടിയാണ് അവള്‍ പഠിച്ചത്. ഒരുക്കലും ഒന്നിനും അവള്‍ തോറ്റു പോയിട്ടില്ല. അവള്‍ ഇപ്പോള്‍ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന ഒരു ഉദ്യോഗസ്ഥയാണ്. ഇന്നും ആ കുട്ടി എന്നെ വിളിച്ച് സംസാരിക്കാറുണ്ട്.

മറക്കാന്‍ കഴിയാത്ത കുട്ടികളെ അത്രത്തോളം നന്മയോ നിഷ്കളങ്കമായ കുസൃതികളോ ഉള്ള കുട്ടികളെ ഇന്ന് കാണാന്‍ കഴിയുന്നില്ല

Comments

Popular posts from this blog

ഡയറ്റിലെ വായനാദിനാചരണം

കൊട്ടാരക്കര:ഗ്രന്ഥശാല  പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി  കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ്  ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത്  തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു.                              തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil  രചനാ വിസ്മയം തീർത്ത്  ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m

ഡി എഡ് അധ്യാപക വിദ്യാര്‍ത്ഥികളുടെ Teaching Practice ന് തുടക്കമായി

കൊട്ടാരക്കര ഡയറ്റിലെ അവസാനവർഷ D E d അധ്യാപകവിദ്യാർത്ഥികളുടെ ടീച്ചിങ് പ്രാക്ടിസിന് തുടക്കമായി . മികച്ച പ്രതികരണമാണ് ഓരോ വിദ്യാലയങ്ങളിൽ നിന്നും ലഭിച്ചത് . ഇളമ്പള്ളൂർ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ ഹിന്ദി അസംബ്ലി അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . സുരിലി ഹിന്ദി പ്രോഗ്രാം എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര് . ഇളമ്പള്ളൂർ പഞ്ചായത്ത് വക furniture, periodic table, തുടങ്ങിയവ ഈ അസംബ്ലിയിൽ വിതരണം ചെയ്തു.  ലൈബ്രറിയിൽ വായനക്കാരുടെ എണ്ണക്കൂടുതലാണ് DVUPS  Neduvathoor ലെ അധ്യാപക വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തിയത് .  Lp മുതൽ up വരെയുള്ള കുട്ടികൾക്ക് തുല്യപരിഗണനയിലുള്ള ക്രമീകരണങ്ങലാണ് അവർക്ക് ലൈബ്രറിയിൽ കാണാൻ കഴിഞ്ഞത് . കുളക്കട സ്കൂളിലെ ക്ലാസ് PTA അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . വിദ്യാർത്ഥികളിൽ നിന്നും ബഹുമാനം പിടിച്ചുപറ്റാൻ ഇന്‍ഷര്‍ട്ട്  ചെയ്താണ് ശ്രീഹരി സ്കൂളിലെത്തിയത് . സ്കൂൾ ഹൈടെക് ആയതിനാൽ പൂർണ്ണമായും ICT അധിഷ്ടിതമായ ക്ലാസ്സാണ് പടിഞ്ഞാറ്റിങ്കര സ്കൂളിലെ അധ്യാപക വിദ്യാർത്ഥികൾ നയിച്ചത് . മറ...

ജില്ലാ കലോത്സവത്തിൽ തിളങ്ങി ആതിഥേയരായ ഡയറ്റ്

കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം       :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം      :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം       :ഗൗരി. S. S-രണ്ടാംസ്ഥാനം  പ്രഭാഷണം               :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം